പോർട്ടോ പ്രിൻസ്: ഹെയ്‌തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,248 ആയി ഉയർന്നു. ഏതാണ്ട് മുന്നൂറിലധികം പേരാണ് ഇപ്പോഴും കാണാതായവരുടെ പട്ടികയിൽ ഉള്ളത്. ഓഗസ്‌റ്റ് 14ന് രാജ്യത്തുണ്ടായ ഭൂകമ്പത്തിൽ 12,268 പേർക്ക് പരിക്കേൽക്കുകയും, ഏകദേശം 53,000 വീടുകൾ നശിക്കുകയും ചെയ്‌തതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
രക്ഷാദൗത്യത്തിന് ശേഷം തിങ്കളാഴ്‌ചയാണ് ആഭ്യന്തര സുരക്ഷാസേന കണക്കുകള്‍ പുറത്തുവിട്ടത്. മൂന്ന് തീവ്രബാധിത മേഖലകളില്‍ നിന്നായി 329 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 7.2 തീവ്രത റിക്‌ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ഉഷ്‌ണമേഖലാ കൊടുങ്കാറ്റും ഹെയ്‌തിയില്‍ നാശം വിതച്ചു.
ശക്‌തമായ ഉഷ്‌ണമേഖലാ കൊടുങ്കാറ്റ് മൂലം പെയ്‌ത കനത്ത മഴ പല മേഖലകളിലെയും രക്ഷാപ്രവർത്തനം തടസപ്പെടുത്തിയിരുന്നു. പ്രസിഡണ്ടിന്റെ കൊലപാതകത്തെ തുടർന്ന് വലിയ രാഷ്‌ട്രീയ പ്രതിസന്ധിയിൽ തുടരുന്ന രാജ്യത്തിന് കൂടുതൽ വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.
Read Also: നിപ; വിദഗ്‌ധ സംഘം കോഴിക്കോട് ചാത്തമംഗലത്ത് പരിശോധന നടത്തുന്നു