കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ നിജില്‍ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് രേഷ്‌മക്കെതിരെ സ്‌കൂൾ അധികൃതരുടെ നടപടി. ജോലി ചെയ്‌തിരുന്ന തലശേരി അമൃത വിദ്യാലയത്തിൽ നിന്ന് രേഷ്‌മയെ സസ്‌പെൻഡ് ചെയ്‌തു. ഇവിടെ ഇംഗ്ളീഷ് ഇൻസ്ട്രക്റ്ററായാണ് രേഷ്‌മ ജോലി ചെയ്‌തിരുന്നത്. അതിനിടെ രേഷ്‌മ രാജി സമർപ്പിച്ചതായും സൂചനയുണ്ട്.
കേസിന്റെ പശ്‌ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. സ്‌കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളിയാഴ്‌ചയാണ് ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ നിജില്‍ ദാസിനെയും വീട്ടുടമസ്‌ഥനായ പ്രശാന്തിനെയും ഭാര്യ രേഷ്‌മയെയും അറസ്‌റ്റ് ചെയ്‌തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയാണ് നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞിടുന്ന വീട്. അറസ്‌റ്റിന് പിന്നാലെ രേഷ്‌മക്ക് ജാമ്യം ലഭിച്ചിരുന്നു. അതിനിടെ രേഷ്‌മ നിജില്‍ ദാസിനെ സഹായിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. രേഷ്‌മ മകളുടെ സിം കാര്‍ഡ് നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ കഴിയുമ്പോള്‍ ഈ സിം കാര്‍ഡാണ് നിജില്‍ ദാസ് ഉപയോഗിച്ചത്.
ഈ സിം കാര്‍ഡ് ഉപയോഗിച്ച് നിജില്‍ ദാസ് പല തവണ തന്റെ ഭാര്യയെ വിളിച്ചിരുന്നു. നിജില്‍ ദാസിന്റെയും രേഷ്‌മയുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കണമെന്ന് നിജില്‍ ദാസ് അഭ്യര്‍ഥിച്ചത് അനുസരിച്ചാണ് പാണ്ട്യാല മുക്കിലെ വീട്ടില്‍ താമസിപ്പിച്ചതെന്നാണ് രേഷ്‌മയുടെ മൊഴി. നിജില്‍ ദാസും രേഷ്‌മയുമായി ഒരു വര്‍ഷത്തെ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 15ആമതായാണ് രേഷ്‌മയെ പ്രതി ചേര്‍ത്തത്. പതിനാലാം പ്രതിയാണ് നിജില്‍ ദാസ്.
Most Read: നിലമ്പൂരിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്