കോട്ടയം: ജില്ലയിലെ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്‌ത ആളുകളെ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്നാണ് സമരക്കാർ ആവശ്യം ഉന്നയിക്കുന്നത്. ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.
അതേസമയം സമരത്തിൽ പങ്കെടുത്ത ആളുകളെ വിട്ടയക്കണമെന്ന ആവശ്യവുമായി കോട്ടയം തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷന് മുന്നിൽ സമരക്കാരുടെ പ്രതിഷേധം തുടരുകയാണ്. പോലീസ് കസ്‌റ്റഡിയിലെടുത്ത നാല് സ്‌ത്രീകൾ ഉൾപ്പടെയുള്ള 23 പ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംയുക്‌ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലത്ത് പ്രതിഷേധം ആരംഭിച്ചത്. ചങ്ങനാശേരിയിലെ 16 കുടുംബങ്ങൾക്ക് വീട് നഷ്‌ടമാവുമെന്ന് പറഞ്ഞാണ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്ന കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്‌തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പോലീസുമായി സംഘർഷം ഉണ്ടായതും സമരക്കാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതും.
Read also: സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്‌ത് പിഎസ്‌സി ഉദ്യോഗാർഥി