ഹത്രസ്; കുടുംബം തടവിലാണെന്ന വാദം തള്ളി അലഹബാദ് ഹൈക്കോടതി

By Syndicated , Malabar News
Malabarnews_hathras
Representational image
Ajwa Travels

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം തടവിലാണെന്ന് കാണിച്ച് വാത്മീകി സംഘടന നല്‍കിയ ഹരജി തള്ളി. കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് ഉചിതമാകില്ലെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയാണ് ഹരജി തള്ളിയത്.

അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജഡ്‌ജിമാരായ പ്രകാശ് പാഡിയ, പ്രിതിങ്കര്‍ ദിവാകര്‍ എന്നിവര്‍ പറഞ്ഞു.

ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും അവരെ സ്വതന്ത്രമായി  സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും വ്യക്‌തമാക്കിയിരുന്നു. കുടുംബത്തിന്റെ അനുവാദം പോലുമില്ലാതെയാണ് ഉത്തര്‍പ്രദേശ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം  സംസ്‌കരിച്ചതെന്നും ഹരജിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ഠാക്കൂര്‍ വിഭാഗത്തില്‍പെടുന്ന നാലുപേര്‍ ചേര്‍ന്ന് 19 കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ശേഷം ചികില്‍സയില്‍ ഇരിക്കെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്

Read also: കാര്‍ഷിക ബില്‍ പ്രക്ഷോഭം തുടരും; പഞ്ചാബില്‍ ഇന്ന് രണ്ട് മണിക്കൂര്‍ ബന്ദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE