ലക്‌നൗ: ഹത്രസ് കേസില്‍ ബലാൽസംഗം നടന്നിട്ടില്ല എന്ന് പറഞ്ഞ എ ഡി ജി പി യെ ശാസിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുമെന്നും ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഫോറന്‍സിക് പരിശോധനയില്‍ ശുക്‌ളത്തിന്റെ അംശം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബലാൽസംഗം നടന്നു എന്ന് പറയാന്‍ കഴിയില്ല എന്ന വാദമാണ് യു പി എ ഡി ജി പി പ്രശാന്ത് കുമാര്‍ മുന്നോട്ട് വച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. ശുക്ളത്തിന്റെ അംശം കണ്ടെത്താന്‍ സാധിക്കാത്തത് പരിഗണിക്കാം എങ്കിലും മറ്റ് തെളിവുകള്‍ കൂടി ലഭ്യമായെങ്കില്‍ മാത്രമേ ബലാൽസംഗം നടന്നിട്ടില്ല എന്നത് സ്‌ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് കോടതി വ്യക്‌തമാക്കി. അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാത്ത ഒരു ഉദ്യോഗസ്‌ഥന്‍ കേസില്‍ അഭിപ്രായം പറയുന്നത് ശരിയാണോ എന്നും കോടതി എ ഡി ജി പി യോട് ചോദിച്ചു.
Read also: കോണ്‍ഗ്രസിന് എതിരെയുള്ള പ്രസ്‌താവനയില്‍ മാപ്പ് പറഞ്ഞ് ഖുശ്ബു