തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. മധ്യ-വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായാണ് സംസ്‌ഥാനത്ത് അതിശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്. കൂടാതെ തിങ്കളാഴ്‌ച സംസ്‌ഥാനത്തെ 7 ജില്ലകളിലും, ചൊവ്വാഴ്‌ച 12 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഇതുവരെ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ന്യൂനമർദ്ദത്തിന്റെ രൂപീകരണവും വികാസവും അതുമായി ബന്ധപ്പെട്ട കാലാവസ്‌ഥ വ്യതിയാനങ്ങളും കേന്ദ്ര കാലാവസ്‌ഥ വകുപ്പും, സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്. കൂടാതെ വരും ദിവസങ്ങളിലെ മുന്നറിയിപ്പുകൾ ഗൗരവമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also: ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കും വരെ സമരം; അവസാനവട്ട ചർച്ചയ്‌ക്കൊരുങ്ങി കർഷകർ