മുംബൈ: മഹാരാഷ്‌ട്രയില്‍ വ്യാപക നാശം വിതച്ച് കനത്ത മഴ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 136 പേർ മരിച്ചു. ദുരന്ത സാധ്യത മുന്നില്‍ കണ്ട് 84,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് ജില്ലകളില്‍ ഇന്ന് ഇന്ത്യൻ മെട്രോയോളജി ഡിപ്പാർട്ട്മെന്റ് (ഐഎംഡി) റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. സായുധ സേനയും ദേശീയ ദുരന്ത നിവാരണ സേനയും ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ശനിയാഴ്‌ച രാവിലെ ദക്ഷിണ ഗോവയിലെ ദുദ്‌സാഗറിനും സോനുലിമിനുമിടയിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി.
പുണെ ഡിവിഷനിൽ കോലാപൂർ ജില്ലയിലെ 40,000 ത്തിലധികം പേർ ഉൾപ്പടെ 84,452 പേരെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റി. കോലാപൂർ നഗരത്തിനടുത്തുള്ള പഞ്ചഗംഗ നദി 2019ലുണ്ടായ വെള്ളപ്പൊക്കത്തില്‍ കര കവിഞ്ഞതിനെക്കാള്‍ കൂടുതല്‍ ഉയരത്തില്‍ ഒഴുകുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Malabar News: അട്ടപ്പാടിയില്‍ കനത്ത മഴ തുടരുന്നു; ഗോത്ര മേഖലകള്‍ ഒറ്റപ്പെട്ടു