മസ്‌ക്കറ്റ് : അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്‌തമാകുന്നതോടെ, ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ഒമാൻ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതായാണ് അധികൃതർ വ്യക്‌തമാക്കിയത്.
നിലവിൽ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദ്ദം മെയ് 16ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന സാഹചര്യത്തിൽ മ്യാൻമര്‍ നല്‍കിയ ‘ടൗട്ടെ ‘ Taukte (Tau tae) എന്ന പേരായിരിക്കും വിളിക്കുക.
Read also : കോവിഡ്; മാരുതി, ടൊയോട്ട, എംജി എന്നിവ ഫ്രീ സർവീസും വാറണ്ടി പിരിയഡും നീട്ടിനൽകി