ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. തലവടി, എടത്വ, മുട്ടാര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പമ്പ, മണിമലയാറുകള്‍ കര കവിഞ്ഞേക്കും. മധ്യ കേരളത്തിലും മഴ കനത്തേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മുന്നറിയിപ്പിന് അടിസ്‌ഥാനം. വടക്കൻ തമിഴ്‌നാട് തീരത്തെ ന്യൂനമർദ്ദം അറബിക്കടലിലേക്ക് സഞ്ചരിക്കുന്നതിനാലാണ് തെക്കൻ കേരളത്തിൽ മഴ തുടരുന്നത്. ന്യൂനമർദ്ദം അറബിക്കടലിൽ എത്തും വരെ കനത്ത മഴക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ ശക്‌തമായ മഴയുണ്ട്. അതിതീവ്ര മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്ത് നേരത്തെ തന്നെ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരുന്നു.
വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും ആറു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. വിഴിഞ്ഞത്ത് ശക്‌തമായ മഴക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്.
അതേസമയം ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനത്താകെ രണ്ടു ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Most Read: സംസ്‌ഥാനത്ത് ജീവിതശൈലി രോഗ രജിസ്‌ട്രി തയ്യാറാക്കും; ആരോഗ്യമന്ത്രി