മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

By Trainee Reporter, Malabar News
isro-spy-case
Representational Image
Ajwa Travels

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ മതിയായ രേഖകൾ ഹാജരാക്കാൻ പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം. കോടതി രേഖകൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി.

എന്നാൽ, നിയമപരമായ നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രതികൾ കോടതിയിൽ ചൂണ്ടിക്കാട്ടി. വനംവകുപ്പിൽ നിന്ന് മുൻ‌കൂർ അനുമതി വാങ്ങിയിരുന്നു. സ്വകാര്യ വ്യക്‌തികളിൽ നിന്നാണ് തടികൾ വാങ്ങിയതെന്നും പ്രതികൾ വ്യക്‌തമാക്കി. റവന്യൂ-വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ തങ്ങൾ ബലിയാടുകൾ ആവുകയായിരുന്നെന്നും പ്രതികൾ കോടതിയിൽ അറിയിച്ചു.

അതേസമയം, മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയരായവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. മരംമുറിയുമായി ബന്ധപ്പെട്ട് ആകെയുള്ള 43 കേസുകളിൽ 37ലും മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചവർ പ്രതികളാണെന്നും ഒരു കേസിൽ ഹരജിക്കാരന് എതിരെ വാറന്റുണ്ടെന്നും സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ വാദിച്ചു.

Read also: കോവിഷീൽഡ്‌; വാക്‌സിൻ ഡോസുകളുടെ നിലവിലുള്ള ഇടവേള ഫലപ്രദം, കൂട്ടേണ്ടതില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE