ന്യൂഡെൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനായ കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കേണ്ടെന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. നിലവിൽ 12-16 ആഴ്‌ചത്തെ ഇടവേളയിലാണ് കോവിഷീൽഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുന്നത്. ഇത് ഫലപ്രദമാണെന്നും, അതിനാൽ ഡോസുകളുടെ ഇടവേള വർധിപ്പിക്കേണ്ടെന്നുമാണ് സർക്കാർ വ്യക്‌തമാക്കിയത്.
കോവിഷീൽഡ് വാക്‌സിന്റെ ഇടവേള വർധിപ്പിക്കണമെന്ന ആവശ്യം ശക്‌തമായിരുന്നു. എന്നാൽ വാക്‌സിൻ ക്ഷാമമാണ് ഇടവേള വർധിപ്പിക്കാൻ ആവശ്യപ്പെടുന്നതിന് പിന്നിലെന്നും ആക്ഷേപം ഉയർന്നിരുന്നു. അതേസമയം രാജ്യത്ത് പ്രതിദിനം 1.25 കോടി വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും, 20 മുതല്‍ 22 കോടി ഡോസ് വരെ അടുത്ത മാസത്തോടെ ലഭ്യമാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്.
കോവിഷീൽഡ് വാക്‌സിൻ ആദ്യ സമയത്ത് രാജ്യത്ത് വിതരണം ചെയ്‌തിരുന്നത് 4-6 ആഴ്‌ചത്തെ ഇടവേളയിൽ ആയിരുന്നു. തുടർന്ന് ഇത് 6-8 ആഴ്‌ചയായി ഇത് ഉയർത്തി. പിന്നീടാണ് വാക്‌സിൻ ഇടവേള 12-16 ആഴ്‌ചയായി ഉയർത്താൻ അധികൃതർ തീരുമാനിച്ചത്.
Read also : പണം സഹോദരി തിരികെ നൽകി; കേസ് പിൻവലിക്കുമെന്ന് കുമരകം രാജപ്പൻ