ലണ്ടന്‍: ഹിജാബിന് തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തൊഴില്‍ദാതാവിന് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍. വിലക്ക് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്‌തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ജര്‍മനിയിലെ രണ്ട് മുസ്‌ലിം സ്‍ത്രീകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. തങ്ങളുടെ തൊഴില്‍ സ്‌ഥാപനത്തില്‍ ശിരോവസ്‍ത്രം ധരിച്ചെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ജര്‍മന്‍ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് ഇയു(യൂറോപ്യൻ യൂണിയൻ) ട്രിബ്യൂണലിലേക്ക് മാറ്റുകയായിരുന്നു.
തൊഴിലാളിയുടെ അവകാശങ്ങളും താല്‍പര്യങ്ങളും പരിഗണിച്ചുവേണം വിലക്കേര്‍പ്പെടുത്താനെന്നും മതസ്വാതന്ത്ര്യം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങളും കണക്കിലെടുക്കണമെന്നും ഇയു ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്‌തമാക്കി.
ചില നിബന്ധനകള്‍ക്ക് വിധേയമായി കമ്പനികള്‍ക്ക് ഇസ്‌ലാമിക ശിരോവസ്‍ത്രങ്ങളും മറ്റ് മതചിഹ്‌നങ്ങളും ധരിക്കുന്നത് വിലക്കാമെന്ന് ലക്‌സംബര്‍ഗിലെ യൂറോപ്യന്‍ യൂണിയന്‍ കോടതി പറഞ്ഞിരുന്നതായും വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
Most Read: ഹരിയാനയിലെ കർഷക സമരം; നൂറിലധികം കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം