പാരീസ്: കോവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനിടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഒരുങ്ങി ഫ്രാൻസ്. ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് ഫ്രാൻസിന്റെ മെഡിക്കൽ ഉപദേഷ്‌ടാവ് നൽകിയിരിക്കുന്നത്. രോഗികളുടെ എണ്ണം ഉയരുന്നതിനിടെ കഴിഞ്ഞ ദിവസം രാജ്യത്ത് കർഫ്യു ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ഫലപ്രദമായില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ഈ ആഴ്‌ച രാജ്യത്തിന് നിർണായകമാണെന്നും അടിയന്തിര സാഹചര്യമാണ് നിലനിൽക്കുന്നതെന്നും മുഖ്യ മെഡിക്കൽ ഉപദേഷ്‌ടാവായ ജീൻ ഫ്രാൻകോസ് ഡെൽഫ്രീസി അറിയിച്ചു. ഫ്രഞ്ച് സർക്കാർ ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ഫ്രാൻസിലെ ചില ഇടങ്ങളിൽ 7 മുതൽ 9 ശതമാനം വരെ റിപ്പോർട് ചെയ്യപ്പെടുന്നത് യുകെയിലെ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസാണ്. ഇതിന്റെ വ്യാപനം തടയുക ബുദ്ധിമുട്ടേറിയ കാര്യമാണ്.
ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ രണ്ടാമത്തെ പകർച്ചവ്യാധിയായി പരിഗണിക്കണമെന്നും ഡെൽഫ്രീസി ആവശ്യപ്പെട്ടു. അതേസമയം, മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാൻസിൽ കോവിഡ് സ്‌ഥിതി ഭേദമാണെന്നും അദ്ദേഹം പറഞ്ഞു.
Read also: ഡോളർ കടത്ത് കേസ്; ഇഡി കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹരജി കോടതിയിൽ