ചണ്ഡീഗഢ്: ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കി മാറ്റുമെന്ന തന്റെ പ്രസ്‌താവനയെ ന്യായീകരിച്ച് അംബാല ബിജെപി എംഎല്‍എ അസീം ഗോയല്‍. ഹിന്ദു രാഷ്‍ട്രമാക്കുക എന്നാൽ അന്യമതസ്‌ഥര്‍ക്ക് രാജ്യത്ത് സ്‌ഥാനമില്ലെന്നല്ല ഉദ്ദേശിക്കുന്നതെന്നും എല്ലാവരേയും ഒത്തുചേര്‍ക്കുക തന്നെയാണ് ലക്ഷ്യമെന്നും ഗോയല്‍ പറഞ്ഞു.
അംബാലയെ പ്രതിനിധീകരിച്ച് ഹരിയാന നിയമസഭയില്‍ എത്തിയ അസീം കഴിഞ്ഞ ദിവസം മുല്ലാനയില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കുമെന്ന് പ്രതിഞ്ജയെടുത്തത്. 100 കോടി ഹിന്ദുക്കള്‍ താമസിക്കുന്ന രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നത് ന്യായമാണെന്നും ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി എന്ത് പ്രയാസവും നേരിടാന്‍ തയ്യാറായിരിക്കണമെന്നും അസീം യോഗത്തില്‍ പറഞ്ഞിരുന്നു.
എന്നാൽ പ്രസ്‌താവന വിവാദമായതോടെയാണ് എംഎല്‍എ തിരുത്തുമായി രംഗത്ത് വന്നത്. അഹിന്ദുക്കള്‍ക്ക് സ്‌ഥാനമില്ലെന്ന് പറയുന്നത് ശരിയല്ല. ഹിന്ദു സഹോദരങ്ങള്‍ മുസ്‌ലിം രാജ്യങ്ങളിലും മറ്റ് മത രാജ്യങ്ങളിലും ജീവിക്കുന്നതിന് സമാനമായിരിക്കും ഹിന്ദുരാഷ്‍ട്രമെന്ന ആശയമെന്നും അസീം കൂട്ടിച്ചേര്‍ത്തു.
Read also: ട്രാഫിക് പോലീസിന് രാത്രിയിൽ തോക്ക് നിർബന്ധം; കൊൽക്കത്ത പോലീസ്