ന്യൂഡെൽഹി: നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചികിൽസാ സഹായത്തിന് ടെലി- കൺസൾട്ടേഷനായ ഇ- സഞ്‌ജീവനി അടക്കം ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഒൻപത് സംസ്‌ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.
ആശുപത്രി കിടക്കകൾ, ഓക്‌സിജൻ ഉപകരണങ്ങൾ, അടിയന്തര മരുന്നുകൾ എന്നിവ ഉറപ്പാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാക്‌സിനേഷൻ വേഗത്തിലാക്കണം. 15നും 18നും ഇടയിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ഉടൻ പൂർത്തിയാക്കണം. ആദ്യ ഡോസ് എടുത്ത കൗമാരക്കാർക്ക് രണ്ടാംഡോസ് എടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണം. ഹോട്സ്‌പോട്ടുകൾ കണ്ടെത്തി രോഗവ്യാപന തോതും മരണനിരക്കും കുറയ്‌ക്കണം. മരുന്നിന്റെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, ലഡാക്ക്, ഡെൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
Also Read: പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; ഡെൽഹിയിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി