തിരുവനന്തപുരം: അന്തര്‍ദേശീയ ശക്‌തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അസംബന്ധമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
അമേരിക്കയില്‍ വച്ച് പ്രോജക്‌റ്റ് ചര്‍ച്ച ചെയ്‌തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാലിപ്പോളത് കേരളത്തില്‍ വച്ച് കൂടിക്കാഴ്‌ച നടത്തിയെന്നായി. നിരവധി ആളുകള്‍ കാണാന്‍ വരാറുണ്ട്. കാണാന്‍ വന്നോ എന്നതല്ല പ്രശ്‌നം. പദ്ധതിക്ക് അനുമതി കൊടുത്തോ എന്നുള്ളതാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ രമേശ് ചെന്നിത്തല സ്വപ്‌നാ സുരേഷിനൊപ്പം നില്‍ക്കുന്ന പടം പത്രത്തില്‍ വന്നിരുന്നു. അതിനർഥം സ്വര്‍ണക്കടത്തില്‍ രമേശ് ചെന്നിത്തല പങ്കാളിയായി എന്നോണോ? അതുകൊണ്ട് ആരെങ്കിലും വന്ന് കണ്ടാല്‍ അതെല്ലാം പദ്ധതികളാണെന്ന് പറയേണ്ടതില്ല.
പ്രതിപക്ഷ നേതാവ് ആരോപണങ്ങള്‍ തിരുത്തി മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു. രമേശ് ചെന്നിത്തല കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ മനസിലാക്കണം. രാഹുല്‍ ഗാന്ധി വരുന്നതിന് മുന്നോടിയായുള്ള അജണ്ടയുടെ റിഹേഴ്‌സലാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
Read also: വികസന സംരഭങ്ങളെല്ലാം പൂട്ടുമെന്നതാണ് ചെന്നിത്തലയുടെ നയം; എ വിജയരാഘവൻ