തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറിക്ക് വിലക്കൂട്ടിയ ഹോര്‍ട്ടികോര്‍പ്പിന്റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കും. ഹോര്‍ട്ടികോര്‍പ്പ് എംഡിയോട് റിപ്പോര്‍ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഉത്രാടത്തിന് ഒരാഴ്‌ച മുൻപ് വരെ ഹോര്‍ട്ടികോര്‍പ്പ് വൻവിലക്കാണ് സാധനങ്ങള്‍ വിറ്റിരുന്നത്. മുപ്പത് ശതമാനം സബ്‌സിഡിയെന്ന് പരസ്യം ചെയ്‌ത ശേഷമായിരുന്നു വിലകൂട്ടിയത്.
വിവിധ മാദ്ധ്യമങ്ങളിൽ വന്ന വാര്‍ത്തകളെ തുടര്‍ന്ന് ഉത്രാട ദിനത്തില്‍ സാധനങ്ങളുടെ വിലകുറച്ചു. ഹോർട്ടികോർപ്പ് പൊതു വിപണിയേക്കാള്‍ വിലകൂട്ടി വിറ്റത് കൃഷി വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും, എന്തിനാണ് വിലകൂട്ടിയതെന്ന് അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഹോര്‍ട്ടികോര്‍പ്പ് എംഡിയോട് സംഭവത്തെക്കുറിച്ച് വിശദ്ധീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഇതില്‍ ഉദ്യോഗസ്‌ഥര്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. ഓണത്തിനുള്ള വിറ്റ് വരവ് സംബന്ധിച്ച് കണക്കെടുക്കും. ഉല്‍പന്നങ്ങള്‍ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട കുടിശിക ഉടൻ കൊടുക്കാനും തീരുമാനമായി.
Read Also: സംസ്‌ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല; നാളെ അവലോകന യോഗം