ഹോട്ടൽ റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന സംഭവം; പ്രതി പിടിയിൽ

By Trainee Reporter, Malabar News
Hotel receptionist hacked to death;
അജീഷ്
Ajwa Travels

തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പോലീസ് കസ്‌റ്റഡിയിൽ. നെടുമങ്ങാട് സ്വദേശി അജീഷാണ് പോലീസ് പിടിയിലായത്. തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്‌ഷനിസ്‌റ്റായ തമിഴ്‌നാട്‌ സ്വദേശി അയ്യപ്പനെയാണ് പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. ആയുധവുമായി എത്തിയ അജീഷ് അയ്യപ്പനെ വെട്ടിയ ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് നിന്നാണ് പ്രതിയെ  കസ്‌റ്റഡിയിൽ എടുത്തത്.

രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പട്ടാപകൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം. അജീഷ് ബൈക്കിലെത്തിയാണ് കൊലപാതകം നടത്തിയത്. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിൽ വ്യക്‌തമായിരുന്നു. ഈ ദൃശ്യത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും രക്ഷപെടാൻ ഉപയോഗിച്ച ബൈക്കും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

നെടുമങ്ങാട് പോലീസും തമ്പാനൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്‌തമാകൂ. നിലവിൽ പ്രതിയെ തമ്പാനൂരിൽ എത്തിച്ചു പോലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം, കൊല്ലപ്പെട്ട അയ്യപ്പൻ തമിഴ്‌നാട്ടിൽ ഒരു കേസിൽ പ്രതിയായിരുന്നുവെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Most Read: യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്‌നാട് സ്വദേശികളുടെ യാത്രാ ചിലവ് വഹിക്കും; സ്‌റ്റാലിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE