സാമിത്വ: ജിസാൻ മേഖലയിലെ സാമിത്വയിൽ ഹൂതികൾ അയച്ച മിസൈൽ പതിച്ച് രണ്ട് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. പൊതു റോഡിലെ ഒരു കച്ചവട കേന്ദ്രത്തിൽ മിസൈലിന്റെ ചീളുകൾ പതിച്ചാണ് അപകടമുണ്ടായതെന്ന് സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് വക്‌താവ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.
മരണപെട്ട രണ്ട് പേരും യമൻ പൗരൻമാരാണ്. പരിക്കേറ്റവരിൽ ആറ് പേർ സ്വദേശികളും ഒരു ബംഗ്ളാദേശ് പൗരനുമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ രണ്ട് കടകൾക്കും 12ഓളം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സാധാരണ ജനങ്ങളെയും അവരുടെ വസ്‌തുക്കളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്‌താവ് പറഞ്ഞു. സംഭവത്തിനെതിരെ തക്കതായ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
Read also: ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; യുഎപിഎ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്