വാഷിങ്ടൺ: അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്. 50 പേർ മരിച്ചതായാണ് റിപ്പോർട്. 200 മൈൽ ചുറ്റളവിൽ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവർണർ ആൻഡി ബെഷ്യർ അറിയിച്ചു.
കെന്റക്കിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും ഭീകരമായൊരു ചുഴലിക്കാറ്റ് ഉണ്ടായത്. മേയ്‌ഫീൽഡിൽ സ്‌ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്‌ടറിയിലെ മേൽകൂര തകർന്ന് വീണാണ് കൂടുതൽ പേരും മരിച്ചത്. കെന്റക്കിയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതായി ഗവർണർ അറിയിച്ചു.
ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയർഹൗസിൽ നൂറോളം ജീവനക്കാർ കുടുങ്ങി. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും സ്‌ഥിതിഗതികൾ അന്വേഷിച്ച് വരികയാണെന്നും ആമസോൺ വക്‌താവ് റിച്ചാർഡ് റോച്ച പ്രതികരിച്ചു.
Also Read: മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാൾ അറസ്‌റ്റിൽ