ന്യൂഡെൽഹി: മുൻനിര വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി ഇന്ത്യയിൽ 3200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. നാല് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നത്. ഗ്രീൻ മൊബിലിറ്റി എന്ന ഹ്യുണ്ടായിയുടെ ലക്ഷ്യം സാധ്യമാക്കുന്നതിനും ഗ്രാമ പ്രദേശങ്ങളിലെ പ്രവർത്തനം ശക്‌തമാക്കുന്നതിനും കൂടുതൽ പ്രധാന്യം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ വാഹന വിപണിയുടെ ഭാവി ഇലക്‌ട്രിക് വാഹനങ്ങളെ ആശ്രയിച്ചാണെന്നാണ് ഹ്യുണ്ടായിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഈ മേഖലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി എസ്എസ് കിം അറിയിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ 25ആം വാർഷികാഘോഷ വേളയിലാണ് ഹ്യുണ്ടായി. ഇന്ത്യയിലെ വാഹന വിപണിയുടെ 17 ശതമാനം വിഹിതവും ഹ്യുണ്ടായിക്കാണ്.
ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുള്ള നിക്ഷേപത്തിൽ 1000 കോടിയും പ്രദേശികമായി ഇലക്‌ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനായാണ്. ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമാണത്തിനായി ഹ്യുണ്ടായിയുടെ അനുബന്ധ കമ്പനിയായ കിയയുമായുള്ള സഹകരണവും പ്രതീക്ഷിക്കാം. ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമാണം താരതമ്യേന ചെലവേറിയതിനാലാണ് ഇത്തരം വാഹനങ്ങൾക്കായി സഹകരണത്തിന് ഒരുങ്ങുന്നതെന്നും ഹ്യുണ്ടായി അറിയിച്ചു.
Read Also: സമയം നഷ്‌ടപ്പെടുത്താതെ വേഗത്തിൽ പുരോഗമിക്കാൻ രാജ്യം തീരുമാനിച്ചു കഴിഞ്ഞു; പ്രധാനമന്ത്രി