തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂരിലേക്ക് പോയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. എന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാം എന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡണ്ടാണെന്നും കെവി തോമസ് നിലപാട് വ്യക്‌തമാക്കി.
ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. സെമിനാറില്‍ പങ്കെടുത്തതു കൊണ്ട് അങ്ങനെയല്ലാതാവുന്നില്ല. കെ-റെയിലിന് കൈപൊക്കിയ ആളല്ല ഞാന്‍. എന്നാല്‍ അന്ധമായി ഒന്നിനേയും എതിര്‍ക്കാന്‍ പാടില്ല. ഭരിക്കുന്നത് ആരെന്ന് നോക്കി വികസനത്തെ തടയുന്നത് ശരിയല്ലെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി.
ഇതിനിടെ സെമിനാറില്‍ പങ്കെടുത്തതില്‍ കെവി തോമസിനെതിരേ നടപടിയെടുക്കണമെന്ന് കെപിസിസി സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്. തിങ്കളാഴ്‌ച നോട്ടീസ് അയച്ച് കെവി തോമസിനോട് വിശദീകരണം ചോദിക്കാനാണ് നിലവിലെ തീരുമാനം. ഇതിന് ശേഷമാവും മറ്റ് നടപടികളിലേക്ക് കടക്കുക.
Read Also: നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല