കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന ലേക്ക്ഷോര്‍ ആശുപത്രിയില്‍ വച്ച് പരിശോധന നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
ഇബ്രാഹിം കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച കോടതി വൈദ്യ പരിശോധന നടത്താന്‍ ഉത്തരവിട്ടു.
ഇബ്രാഹിം കുഞ്ഞിന്റെ പരിശോധനക്കായി പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ഞായര്‍, തിങ്കൾ ദിവസങ്ങളില്‍ ഏതെങ്കിലും ദിവസം പരിശോധന നടത്തി റിപ്പോര്‍ട്ട് 24ന് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Read also: ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച് എം ശിവശങ്കർ