ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്‌റ്ററും (എന്‍ആര്‍സി) പിന്‍വലിക്കണമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സിഎഎയും എന്‍ആര്‍സിയും റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധക്കാര്‍ തെരുവുകളെ ഷഹീന്‍ബാഗാക്കി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘സിഎഎ കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യമാണ്, ഈ നിയമം ബിജെപി സര്‍ക്കാര്‍ തിരിച്ചെടുത്തില്ലെങ്കില്‍, ഞങ്ങള്‍ തെരുവിലിറങ്ങും, മറ്റൊരു ഷഹീന്‍ബാഗ് ഇവിടെയുണ്ടാകും,’ യുപിയിലെ ബാരാബങ്കിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് ഒവൈസി പറഞ്ഞു.
സിഎഎക്കും എന്‍ആര്‍സിക്കും എതിരായ പ്രക്ഷോഭത്തിനായി നൂറുകണക്കിന് സ്‌ത്രീകള്‍ മാസങ്ങളോളം ക്യാംപ് ചെയ്‌ത സ്‌ഥലമായിരുന്നു ഷഹീന്‍ബാഗ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കര്‍ഷകരെ തൃപ്‌തിപ്പെടുത്താനാണ് പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. സ്വയം ഒരു ‘ഹീറോ’ ആയി മാറാനുള്ള ഒരു അവസരവും മോദി നഷ്‌ടപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ തയ്യാറായി