ന്യൂഡെല്‍ഹി: രാഷ്‌ട്രീയം നോക്കിയാണ് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നതെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം അടക്കം ചൂണ്ടിക്കാട്ടി ആയിരുന്നു ബിജെപിയുടെ വിമര്‍ശനം.
എന്നാല്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്‌തമാക്കിയ രാഹുല്‍ യാതൊരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു. ‘ യുപിയിലേത് പോലെയല്ല, പഞ്ചാബിലും രാജസ്‌ഥാനിലും സര്‍ക്കാരുകള്‍ തെറ്റിനെ ന്യായീകരിച്ചിട്ടില്ല, ബലാല്‍സംഘം നടന്നുവെന്നത് മൂടിവെച്ചിട്ടുമില്ല. അവര്‍ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താന്‍ മുതിര്‍ന്നിട്ടില്ല, നീതി നിഷേധിച്ചിട്ടുമില്ല’ രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.
‘ ഇനി ഒരുപക്ഷേ അങ്ങനെ നീതി നിഷേധം നടന്നുവെങ്കില്‍ ഞാന്‍ അവിടേക്ക് തീര്‍ച്ചയായും പോകും, സത്യം തെളിയുന്നത് വരെ പോരാടും’ രാഹുല്‍ പ്രഖ്യാപിച്ചു.
Unlike in UP, the governments of Punjab and Rajasthan are NOT denying that the girl was raped, threatening her family and blocking the course of justice.
If they do, I will go there to fight for justice. #Hathras
— Rahul Gandhi (@RahulGandhi) October 24, 2020
മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപി വനിതാ നേതാവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതും കോണ്‍ഗ്രസിന് ക്ഷീണമായിരുന്നു. എന്നാല്‍ ഈ വിഷയത്തിലും രാഹുല്‍ തന്റെ നിലപാട് വ്യക്‌തമാക്കിയിരുന്നു.
‘അദ്ദേഹം ഞങ്ങളുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമാണ്, എന്നാല്‍ അദ്ദേഹം ഉപയോഗിച്ച ഭാഷ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അത് തെറ്റാണ്’ രാഹുല്‍ പറഞ്ഞു. കാരണമില്ലാതെ തന്റെ സര്‍ക്കാരിന് എതിരെ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറും, നിര്‍മല സീതാരാമനും ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞതിന് പിന്നാലെയാണ് രാഹുല്‍ പ്രതികരണവുമായി രംഗത്ത് വന്നത്.
Read Also: മനുസ്‌മൃതി നിരോധിക്കണം എന്നാവശ്യപ്പെട്ട എംപിക്ക് എതിരെ തമിഴ്‌നാട്ടിൽ കേസെടുത്തു