‘നീതി നിഷേധം നടന്നാല്‍ പഞ്ചാബിലേക്കും പോകും’; ബിജെപിക്ക് രാഹുലിന്റെ മറുപടി

By Staff Reporter, Malabar News
malabarnews-rahulgandhigst
Rahul Gandhi
Ajwa Travels

ന്യൂഡെല്‍ഹി: രാഷ്‌ട്രീയം നോക്കിയാണ് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നതെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം അടക്കം ചൂണ്ടിക്കാട്ടി ആയിരുന്നു ബിജെപിയുടെ വിമര്‍ശനം.

എന്നാല്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്‌തമാക്കിയ രാഹുല്‍ യാതൊരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു. ‘ യുപിയിലേത് പോലെയല്ല, പഞ്ചാബിലും രാജസ്‌ഥാനിലും സര്‍ക്കാരുകള്‍ തെറ്റിനെ ന്യായീകരിച്ചിട്ടില്ല, ബലാല്‍സംഘം നടന്നുവെന്നത് മൂടിവെച്ചിട്ടുമില്ല. അവര്‍ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താന്‍ മുതിര്‍ന്നിട്ടില്ല, നീതി നിഷേധിച്ചിട്ടുമില്ല’ രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.

‘ ഇനി ഒരുപക്ഷേ അങ്ങനെ നീതി നിഷേധം നടന്നുവെങ്കില്‍ ഞാന്‍ അവിടേക്ക് തീര്‍ച്ചയായും പോകും, സത്യം തെളിയുന്നത് വരെ പോരാടും’ രാഹുല്‍ പ്രഖ്യാപിച്ചു.

മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപി വനിതാ നേതാവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതും കോണ്‍ഗ്രസിന് ക്ഷീണമായിരുന്നു. എന്നാല്‍ ഈ വിഷയത്തിലും രാഹുല്‍ തന്റെ നിലപാട് വ്യക്‌തമാക്കിയിരുന്നു.

‘അദ്ദേഹം ഞങ്ങളുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമാണ്, എന്നാല്‍ അദ്ദേഹം ഉപയോഗിച്ച ഭാഷ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അത് തെറ്റാണ്’ രാഹുല്‍ പറഞ്ഞു. കാരണമില്ലാതെ തന്റെ സര്‍ക്കാരിന് എതിരെ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറും, നിര്‍മല സീതാരാമനും ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞതിന് പിന്നാലെയാണ് രാഹുല്‍ പ്രതികരണവുമായി രംഗത്ത് വന്നത്.

Read Also: മനുസ്‌മൃതി നിരോധിക്കണം എന്നാവശ്യപ്പെട്ട എംപിക്ക് എതിരെ തമിഴ്‌നാട്ടിൽ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE