തിരുനെൽവേലി: അനധികൃത മണൽ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തിരുനെൽവേലി മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ ദിവസമാണ് കേസിൽ അറസ്‌റ്റ് നടന്നത്.
താമരഭരണി നദിയിൽ നിന്ന് മണൽ കടത്തിയതിനാണ് ബിഷപ്പിനൊപ്പം വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. മൂന്ന് വർഷത്തിലേറെ പഴക്കമുള്ള കേസിൽ അന്വേഷണം നടന്നു വരികയായിരുന്നു.
നദിയിൽ നിന്ന് 27,774 ക്യുബിക് മീറ്റർ മണൽ കടത്തിയെന്ന് സബ് കളക്‌ടറുടെ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ടുവർഷമായി രൂപതാ അധികൃതർക്ക് സ്‌ഥലം സന്ദർശിക്കാനായില്ലെന്നും, സ്‌ഥലം പാട്ടത്തിനെടുത്ത മാനുവൽ ജോർജിനെതിരെ നിയമനടപടി ആരംഭിച്ചതായും സഭ അറിയിച്ചു.
Read Also: പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി