അനധികൃതമായി മണൽ കടത്ത്; ബിഷപ്പ് അറസ്‌റ്റിൽ

By News Desk, Malabar News
Illegal sand smuggling
Representational Image
Ajwa Travels

ചെന്നൈ: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അധ്യക്ഷനും വികാരി ജനറലും തമിഴ്‌നാട്ടിൽ അറസ്‌റ്റിൽ. തിരുനൽവേലി അംബാ സമുദ്രത്തിൽ സഭയുടെ സ്‌ഥലം പാട്ടത്തിനെടുത്ത വ്യക്‌തി സ്‌ഥലത്തോട് ചേർന്നൊഴുകുന്ന താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയെന്ന കേസിലാണ് നടപടി.

ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരാണ് അറസ്‌റ്റിലായത്‌. ബിഷപ്പിനെയും വികാരി ജനറലിന്റെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ടുവർഷമായി രൂപാതാ അധികൃതർക്ക് സ്‌ഥലം സന്ദർശിക്കാനായില്ലെന്നും സ്‌ഥലം പാട്ടത്തിനെടുത്ത മാനുവൽ ജോർജിനെതിരെ നിയമനടപടി ആരംഭിച്ചതായും സഭ അറിയിച്ചു.

Also Read: കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; രണ്ട് ഡോക്‌ടർമാരെ പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE