ചെന്നൈ: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അധ്യക്ഷനും വികാരി ജനറലും തമിഴ്‌നാട്ടിൽ അറസ്‌റ്റിൽ. തിരുനൽവേലി അംബാ സമുദ്രത്തിൽ സഭയുടെ സ്‌ഥലം പാട്ടത്തിനെടുത്ത വ്യക്‌തി സ്‌ഥലത്തോട് ചേർന്നൊഴുകുന്ന താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയെന്ന കേസിലാണ് നടപടി.
ബിഷപ്പ് സാമുവൽ മാർ ഐറേനിയസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരാണ് അറസ്‌റ്റിലായത്. ബിഷപ്പിനെയും വികാരി ജനറലിന്റെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടുവർഷമായി രൂപാതാ അധികൃതർക്ക് സ്‌ഥലം സന്ദർശിക്കാനായില്ലെന്നും സ്‌ഥലം പാട്ടത്തിനെടുത്ത മാനുവൽ ജോർജിനെതിരെ നിയമനടപടി ആരംഭിച്ചതായും സഭ അറിയിച്ചു.
Also Read: കോവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല; രണ്ട് ഡോക്‌ടർമാരെ പിരിച്ചുവിട്ടു