മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ 15 ദിവസത്തേക്ക് കൂടി നീട്ടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നതോടെയാണ് നടപടി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. നിലവിൽ മെയ് 15 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. മെയ് 31 വരെയാണ് അടച്ചിടൽ നീട്ടിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 816 മരണങ്ങളും 46,781 കേസുകളുമാണ് സംസ്‌ഥാനത്ത് രേഖപ്പെടുത്തിയത്. മുംബൈയില്‍ പുതിയ കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. സംസ്‌ഥാനത്ത് മൊത്തം കേസുകളുടെ എണ്ണം 52,26,710 ആയി ഉയര്‍ന്നു. മരണസംഖ്യ 78,007. നിലവില്‍ 5,46,129 പേരാണ് ചികിൽസയില്‍ കഴിയുന്നത്.
രോഗമുക്‌തി നേടുന്നവരുടെ എണ്ണം പുതിയ കേസുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഇന്ന് 58,805 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തതോടെ രോഗം ഭേദമായവരുടെ എണ്ണം 46,00,196 ആയി ഉയർന്നു. മുംബൈ നഗരത്തിലും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തി. നഗരത്തില്‍ 2116 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതോടെ രോഗികളുടെ എണ്ണം 6,82,102 ആയി ഉയര്‍ന്നു.
Read Also: കോവിഡ് രണ്ടാം തരംഗം രൂക്ഷം; ഉന്നത ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി