രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ടോള്‍ പിരിവിന് പുതിയ സംവിധാനം; നിതിന്‍ ഗഡ്കരി

By Team Member, Malabar News
Malabarnews_nithin gadkari
കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി
Ajwa Travels

ന്യൂഡെല്‍ഹി : അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ദേശീയപാതകളില്‍ നിന്നും ടോള്‍ പ്‌ളാസകള്‍ നീക്കം ചെയ്യുമെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ദേശീയപാതകളില്‍ വാഹനം നിര്‍ത്തി ടോള്‍ പിരിവ് നല്‍കുന്ന സമ്പ്രദായം ഒഴിവാക്കി പകരം ജിപിഎസ് ടെക്നോളജി ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്നും പണം ഈടാക്കുന്ന സംവിധാനം നിലവില്‍ വരുമെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്. ഇതിലൂടെ വാഹനങ്ങള്‍ക്ക് ടോള്‍ പിരിവ് നല്‍കാനായി ദേശീയപാതകളിലെ ടോള്‍ പ്‌ളാസകളില്‍ കാത്ത് നില്‍ക്കേണ്ടി വരില്ല.

ജിപിഎസ് ടെക്‌നോളജി ഉപയോഗിച്ചുള്ള ടോള്‍ പിരിവ് രാജ്യമൊട്ടാകെ ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും, ഈ സംവിധാനം നിലവില്‍ വരുന്നതോടെ വാഹനങ്ങളുടെ സഞ്ചാരദിശ കൃത്യമായി മനസിലാക്കാനും, സാങ്കേതിക വിദ്യയിലൂടെ പണം പിരിക്കാനും സാധിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്‌തമാക്കി. ടോള്‍ പ്‌ളാസകള്‍ ഒഴിവാക്കാനുള്ള തീരുമാനമുണ്ടായെങ്കിലും ടോള്‍ പിരിവ് നല്‍കേണ്ടി വരുമെന്ന കാര്യം ഇതോടെ വ്യക്‌തമായി. യാത്രക്കാര്‍ക്ക് ടോള്‍ പിരിവ് നല്‍കാനായി റോഡുകളില്‍ കാത്ത് നില്‍ക്കേണ്ടി വരില്ലെന്ന പ്രയോജനം മാത്രമായിരിക്കും ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 24,000 കോടി രൂപയാണ് ടോള്‍ ഇനത്തില്‍ പിരിച്ചെടുത്തത്. ഇത്തവണ ഇത് 34,000 കോടി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read also : ഉന്നത ഉദ്യോഗസ്‌ഥരെ വീണ്ടും ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം; വരാനാവില്ലെന്ന് ആവർത്തിച്ച് മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE