ഉത്തർപ്രദേശ്: ബലാൽസംഗ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത. കാണ്‍പുര്‍ ദേഹത് ജില്ലയില്‍ 22 കാരിയെ വീട്ടില്‍ കടന്നുകയറി രണ്ടുപേര്‍ കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി. മുന്‍ ഗ്രാമത്തലവനടക്കം രണ്ടുപേര്‍ ചേര്‍ന്നാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂര പീഡനത്തിന് ഇരയാക്കിയയതെന്ന് ബന്ധുക്കൾ പറയുന്നു.
നടന്നത് പുറത്ത് പറഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്ന് ഭീഷണിപ്പെടുത്തിയ ശേഷം രണ്ടു പേരും അവിടെനിന്ന് പോയി എന്നും പരാതിയിൽ വിശദീകരിക്കുന്നു. ഒരാഴ്‌ച മുൻപ് നടന്ന സംഭവത്തിൽ ഞായറാഴ്‌ചയാണ് പരാതി ലഭിച്ചതെന്ന് കാണ്‍പുര്‍ ദേഹത് പോലീസ് സൂപ്രണ്ട് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംഭവത്തില്‍ കേസ് രജിസ്‌റ്റർ ചെയ്‌തെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഒളിവില്‍പോയ പ്രതികളെ പിടികൂടാൻ എ.എസ്.പിയുടെയും സര്‍ക്കിള്‍ ഓഫീസറുടെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ്, പിടിഐയോട് വ്യക്‌തമാക്കി.
Related Read: ഹത്രസ്; യോഗി സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ല; പിന്തുണയുമായി അമിത് ഷാ