കോഴിക്കോട്: ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് നൽകുന്ന പ്രീ മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ സമർപ്പിച്ചവർ പുതുതായി റവന്യൂ അധികാരികളിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്‌ഥ പിൻവലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ക്യാബിനറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.
പഠനമികവിന്റെ അടിസ്‌ഥാനത്തിൽ സമൂഹത്തിലെ പാവപ്പെട്ടവർക്ക് ലഭിക്കുന്ന വർഷത്തിൽ ആയിരം രൂപ മാത്രമുള്ള സ്‌കോളർഷിപ്പിന് മുൻ വർഷങ്ങളിലെ പോലെ രക്ഷിതാവിന്റെ സത്യ പ്രസ്‌താവനയോ, റേഷൻ കാർഡിന്റെ പകർപ്പോ രേഖയായി സ്വീകരിക്കണമെന്നും ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മാരായമംഗലം അബ്‌ദുറഹ്‌മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി പ്രൊഫ. വിസി അബ്‌ദുൽ മജീദ്, സിപി സൈതലവി, എ സൈഫുദ്ധീൻ ഹാജി ക്യാബിനറ്റിൽ പങ്കെടുത്തു.
Most Read: കർഷകർക്കൊപ്പം; രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താൻ കോൺഗ്രസ്; രാജ്ഭവനുകൾ ബഹിഷ്‍കരിക്കും