ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

By Trainee Reporter, Malabar News
KP Yohannan
Ajwa Travels

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശ പണമിടപാടുകളുടെ വിവരങ്ങൾ കൈമാറണമെന്നും ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയശേഷം പരിശോധനകൾ തുടരാനാണ് നികുതി വകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ 5 വർഷത്തിനിടെ ചർച്ചിന്റെ പേരിൽ 6,000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായി പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. ഈ തുക വകമാറ്റി ചിലവഴിച്ചെന്നാണ് കണ്ടെത്തിയത്. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ അട്ടിമറി നടത്തി ഈ തുക റിയൽ എസ്‌റ്റേറ്റ് മേഖലയിലും ആശുപത്രികളുടെ നടത്തിപ്പിനും ചിലവഴിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച രേഖകളും പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്.

വിദേശത്ത് നിന്ന് ലഭിച്ച തുക വ്യാപകമായി ഫണ്ട് മാറ്റിയെന്നും ആദായനികുതി വകുപ്പ് പറഞ്ഞു. സഭയുടെ കീഴിലുള്ള സ്‌കൂളുകൾ, കോളേജുകൾ തുടങ്ങി വിവിധ ഓഫീസുകളിലും കെപി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തി.

Read also: പിന്നോട്ടില്ല; വിമതനായി മൽസരിക്കുമെന്ന് കാരാട്ട് ഫൈസൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE