കണ്ണൂർ: ഒമ്പതാം ക്ളാസ് വിദ്യാർഥിയോട് ഫോണിലൂടെ അശ്‌ളീല കാര്യങ്ങൾ സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്‌റ്റിൽ. കണ്ണൂർ കണ്ണവം ഡിവൈഎഫ്ഐ മേഖലാ ട്രഷററായ കെകെ വിഷ്‌ണുവിനെയാണ് അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കുട്ടിയെ ഇയാൾ സ്‌ഥിരമായി ഫോണിൽ വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ ഇതേക്കുറിച്ചു അന്വേഷണം തുടങ്ങി. അശ്ളീല കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
മലയൻകീഴിൽ ഡിവൈഎഫ്ഐ നേതാവും സംഘവും 16-കാരിയെ ബലാൽസംഗം ചെയ്‌ത വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഞ്ചാവ് ബോയ്‌സ് എന്ന വാട്‍സ് ആപ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ നമ്പർ പ്രചരിപ്പിച്ചാണ് ഡിവൈഎഫ്ഐ വിളവൂർക്കൽ പ്രസിഡണ്ട് ജിഗ്‌നേഷ് ജയനും മറ്റു ഏഴ് പേരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ഫോണിലൂടെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും സൗഹൃദം സ്‌ഥാപിച്ച ശേഷമായിരുന്നു പീഡനം.
ആളില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു എട്ടംഗ സംഘത്തിന്റെ പീഡനം. അതിനിടെ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ജിഗ്‌നേഷിന്റെ ഫോണിൽ നിന്നും ലഹരി കൈമാറ്റത്തിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണിൽ നിന്നും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടേത് ഉൾപ്പടെ മുപ്പതോളം സ്ത്രീകളുമായി ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Most Read: ഹിമാചൽ പ്രദേശിൽ ആരാകും മുഖ്യമന്ത്രി? ഹൈക്കമാൻഡ് തീരുമാനം ഉടൻ