ഡെൽഹി : റഷ്യൻ കോവിഡ് വാക്‌സിനായ സ്‌പുട്നിക് 5ന് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചു. വിദഗ്‌ധ സമിതിയാണ് രാജ്യത്ത് വാക്‌സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്‌പുട്നിക് 5.
ഹൈദരാബാദ് അടിസ്‌ഥാനമായ റെഡ്‌ഡിസ് ലബോറട്ടറീസിനാണ് ഇന്ത്യയിൽ വാക്‌സിന്റെ നിർമാണ അനുമതിയുള്ളത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് അടിയന്തര ഉപയോഗത്തിനായി അനുമതി തേടിക്കൊണ്ട് റെഡ്‌ഡിസ് അപേക്ഷ സമർപ്പിച്ചത്. 91.6 ശതമാനം ഫലപ്രാപ്‌തിയാണ് സ്‌പുട്നിക് 5 അവകാശപ്പെടുന്നത്.
നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്‌തിരുന്നത് രണ്ട് കോവിഡ് വാക്‌സിനുകളാണ്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ എന്നിവയാണ് അവ. ഇവയ്‌ക്ക് രണ്ടിനും 70 ശതമാനത്തിന് അടുത്താണ് ഫലപ്രാപ്‌തി ഉള്ളത്.
Read also : വീണ എസ് നായരുടെ വോട്ട് അഭ്യർഥനാ നോട്ടീസും ഉപേക്ഷിച്ചു; കണ്ടെത്തിയത് വാഴത്തോട്ടത്തിൽ