കോവിഡ് ഇന്ത്യ; 10,126 രോഗബാധ, കേരളത്തിൽ 5,404 കേസുകൾ

By News Bureau, Malabar News
Covid In India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,126 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 266 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,43,77113 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനിടെ 10,85,848 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ രാജ്യത്തുടനീളം 61,72,23,931 സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്.

11,982 പേരാണ് പുതുതായി രോഗമുക്‌തി നേടിയത്. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡിൽ നിന്നും മുക്‌തി നേടിയവരുടെ എണ്ണം 3,37,75,086 ആയി. 98.25 ശതമാനമാണ് രോഗമുക്‌തി നിരക്ക്.

അതേസമയം 332 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. ആകെ കോവിഡ് മരണസംഖ്യ 4,61,389 ആണ്.

നിലവിൽ 1,40,638 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 263 ദിവസങ്ങളിലെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.93 ശതമാനവുമാണ്.

രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്യപ്പെട്ടിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം 5,404 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 52,862 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 6,136 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 80 പേർക്കുമാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,08,440 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളമായി വിതരണം ചെയ്‌തത്‌.

Most Read: സ്വകാര്യ ബസ് നിരക്കുകളിൽ മാറ്റം വന്നേക്കും; മിനിമം ചാർജ് 10 രൂപയാക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE