കോവിഡ് ഇന്ത്യ; 40,382 രോഗമുക്‌തി, 72,330 രോഗബാധ, 459 മരണം

By Staff Reporter, Malabar News
covid update- india
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 72,330 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,22,21,665 ആയി. 459 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവിൽ 5,84,055 സജീവ കേസുകളാണുള്ളത്. 40,382 പേർകൂടി 24 മണിക്കൂറിനിടെ രോഗമുക്‌തി നേടി. രാജ്യത്ത് ഇതുവരെ 1,14,74,683 ആളുകളാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 459 കോവിഡ് മരണങ്ങളും രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോർട് ചെയ്‌തു. ഇന്ത്യയിൽ ഇതുവരെ 1,62,927 ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് 11,25,681 സാമ്പിളുകളാണ് ബുധനാഴ്‌ച പരിശോധിച്ചത്. രാജ്യത്താകെ 24,47,98,621 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്.

അതേസമയം കോവിഡ് കേസുകളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്‌ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് കേന്ദ്രസർക്കാർ സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് ഇതുവരെ 6,51,17,896 പേർക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 45 വയസിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷന് ഇന്നുമുതലാണ് തുടക്കമായത്. എല്ലാവരും വാക്‌സിനേഷൻ പ്രക്രിയയുടെ ഭാഗമാക്കണമെന്ന ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു.

Read Also: ബാങ്ക് ലയനം; 7 ബാങ്കുകളുടെ ചെക്ക് ബുക്ക് ഇന്ന് മുതൽ അസാധുവാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE