ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് തടസപ്പെടുത്തിയ ‘ജനാധിപത്യ’ രാജ്യമായി ഇന്ത്യ

By Staff Reporter, Malabar News
internet-suspension
Representational Image
Ajwa Travels

ന്യൂഡെൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ തവണ പൗരൻമാരുടെ ഇന്റർനെറ്റ് സേവനം തടസപ്പെടുത്തിയ ജനാധിപത്യ രാജ്യമായി ഇന്ത്യ. കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിൽ 400ൽ കൂടുതൽ തവണ ഇന്റർനെറ്റ് ലോക്ക്ഡൗൺ ഉണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021ൽ മാത്രം രാജ്യത്ത് ഏഴ് തവണ ഇന്റർനെറ്റ് വിഛേദിച്ചു. കർഷക സമരം നടക്കുന്ന സമയത്താണ് ഇവയിൽ അഞ്ചും ഉണ്ടായത്.

2017 79 തവണ ഇന്റർനെറ്റ് റദ്ദാക്കിയപ്പോൾ അടുത്ത വർഷം ഈ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. 134 തവണയാണ് 2018ൽ ഇന്റർനെറ്റ് വിഛേദിച്ചത്. 201910 തവണയും കഴിഞ്ഞ വർഷം 83 തവണയും രാജ്യത്ത് ഇന്റർനെറ്റ് ലോക്ക്ഡൗണുകൾ ഏർപ്പെടുത്തി. പൗരൻമാരുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുവെക്കുന്ന ഏറ്റവും വലിയ നടപടിയായാണ് ലോക രാജ്യങ്ങൾ ഇന്റർനെറ്റ് വിഛേദിക്കുന്നതിനെ കാണുന്നത്.

ലോകത്തിലെ ഏറ്റവും നീണ്ട ഇന്റർനെറ്റ് ലോക്ക്ഡൗണും ഇന്ത്യയിലാണ്. ആർട്ടിക്കിൾ 370 റദ്ദ് ചെയ്‌തതിന് ശേഷം 2019 ഓഗസ്‌റ്റ് 4 മുതൽ 2020 മാർച്ച് 4 വരെ ജമ്മു കശ്‌മീരിലെ ഇന്റർനെറ്റ് വിഛേദിച്ചതാണ് ലോകത്തിലെ ഏറ്റവും നീണ്ട ഇന്റർനെറ്റ് ലോക്ക്ഡൗൺ. 223 ദിവസമാണ് കശ്‌മീർ പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്.

ഇന്ത്യയാണ് ഏറ്റവുമധികം ഇന്റർനെറ്റ് ലോക്ക്ഡൗണുകൾ ഏർപ്പെടുത്തിയ ജനാധിപത്യ രാജ്യമെന്ന് ഫോർബ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കശ്‌മീരിലാണ് ഏറ്റവുമധികം തവണ ഇന്റർനെറ്റ് വിഛേദിച്ചിട്ടുള്ളത്. രാജസ്‌ഥാൻ, യുപി, പശ്‌ചിമ ബംഗാൾ, ഹരിയാന, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങൾ കശ്‌മീരിനു പിന്നിലാണ്. മിക്ക ലോക്ക്ഡൗണുകളും മൂന്നു ദിവസത്തിലധികം നീണ്ട് നിൽക്കുന്നവയും ആയിരുന്നു.

Read Also: ഇന്ധനവില ഇന്നും മുകളിലേക്ക്; പൊറുതിമുട്ടി ജനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE