ന്യൂഡെല്‍ഹി: ഞായറാഴ്‌ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്‌ഥാന്‍ ടി-20 ക്രിക്കറ്റ് മൽസരം ദേശീയ താല്‍പര്യത്തിന് എതിരാണെന്ന് യോഗ പരിശീലകന്‍ രാംദേവ്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്നും നിയന്ത്രണ രേഖയില്‍ സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുമ്പോള്‍ പാകിസ്‌ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് രാഷ്‍ട്രധര്‍മത്തിന് എതിരാണെന്നും രാംദേവ് പറഞ്ഞു.
ഇന്ത്യയും പാകിസ്‌ഥാനും തമ്മിലെ ബന്ധം അത്ര നല്ലതല്ല, അതുകൊണ്ട് തന്നെ മൽസരം നടത്തണമോ എന്ന് ഒന്നുകൂടി ആലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും പറഞ്ഞിരുന്നു. ജമ്മു കശ്‌മീരില്‍ ആളുകളെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മൽസരം തന്നെ പാകിസ്‌ഥാനെതിരെയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഒക്‌ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുന്നത്.
Read also: മോൻസന്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ; മാനേജർ ജിഷ്‌ണുവിന്റെ മൊഴി