കൊളംബോ: കൊറോണാ വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളിലും പിടിമുറുക്കുന്നു. ശ്രീലങ്കയിലും ബംഗ്‌ളാദേശിലും ബി1.167 എന്ന ഇന്ത്യൻ വകഭേദം കണ്ടെത്തി. വ്യാപനമുണ്ടാകാതിരിക്കാൻ ഇരു രാജ്യങ്ങളും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ബംഗ്‌ളാദേശിൽ 6 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവരെല്ലാം തന്നെ അടുത്തിടെ ഇന്ത്യയിലെത്തി മടങ്ങിയവരാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്‌ഥിരീച്ചേക്കാമെന്ന നിഗമനത്തിലാണ് ബംഗ്‌ളാദേശ് അധികൃതർ. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബംഗ്‌ളാദേശ് അതിർത്തികൾ അടച്ചിട്ടിരുന്നു. വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തി അടച്ചിടൽ 14 ദിവസത്തേക്ക് കൂടി നീട്ടി. ഇന്ത്യയിൽ നിന്ന് ബംഗ്‌ളാദേശിൽ എത്തുന്നവർക്ക് പ്രത്യേക ക്വാറന്റെയിനും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് ശ്രീലങ്കയിൽ രോഗം സ്‌ഥിരീകരിച്ചത്. ഇയാൾ കൊളംബോയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
Also Read: രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയത്തിൽ പാളിച്ച; റിപ്പോർടുകൾ പുറത്ത്