തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കിയെന്ന കിറ്റെക്‌സ് എംഡിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കിറ്റെക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. മറ്റേതെങ്കിലും പരാതികളുണ്ടെങ്കില്‍ അതും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.
കിറ്റെക്‌സ് വിഷയത്തില്‍ സർക്കാർ അനാവശ്യമായി ഇടപെട്ടിട്ടില്ല. ഇപ്പോഴും തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. അഭിപ്രായ പ്രകടനത്തിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആട്ടിപ്പായിച്ചു എന്ന പ്രതികരണം ദൗര്‍ഭാഗ്യകരമാണ്. അവരുടെ പ്രതികരണം ശരിയായോ എന്ന് സമൂഹം വിലയിരുത്തട്ടെ എന്നും മന്ത്രി വ്യക്‌തമാക്കി.
തങ്ങൾ കേരളത്തെ ഉപേക്ഷിച്ചതല്ലെന്നും സർക്കാർ ചവിട്ടി പുറത്താക്കിയതാണെന്നും കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പറഞ്ഞിരുന്നു. പുതിയ വ്യവസായ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പുറപ്പെടുന്നതിന് ഇടയിലാണ് കിറ്റെക്‌സ് എംഡി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാര്‍ തന്നെ മൃഗത്തെ പോലെ വേട്ടയാടി. ചര്‍ച്ചകളല്ല, പരിഹാരമാണ് വേണ്ടതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.
Read also: കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനം; കിറ്റെക്‌സ് എംഡിയെ തള്ളി വിഡി സതീശന്‍