ഇടുക്കി: സംസ്‌ഥാനത്തെ ഏലംകൃഷി മേഖല തകര്‍ച്ചയിലേക്ക്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കിലോക്ക് 800 രൂപയിലേക്ക് താഴ്ന്നതോടെയാണ് മേഖലയില്‍ തകര്‍ച്ച നേരിട്ടത്. ഏലംകൃഷിക്ക് ഉൽപാദന ചിലവ് ഏകദേശം 1000 രൂപയോളം വരും. ഇതോടെ കനത്ത നഷ്‌ടത്തിലാണ് കര്‍ഷകര്‍ കൃഷിയുമായി മുന്നോട്ടുപോകുന്നത്.
പാട്ടത്തിന് ഭൂമി എടുത്ത് കൃഷി ചെയ്യുന്നവര്‍ പാട്ടം ഒഴിയേണ്ട സ്‌ഥിതിയിലെത്തി. ഏലത്തോട്ടം വാങ്ങിയ വിദേശ മലയാളികള്‍ ഉള്‍പ്പടെ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഏലത്തിന് 4000 രൂപ വരെ വില ലഭിച്ചിരുന്നു.
മികച്ച ഗുണ നിലവാരത്തിന് ആഗസ്‌റ്റ് മാസം ലേലത്തില്‍ കിട്ടിയത് 7000 രൂപയാണ്. ഈ തുക റെക്കോര്‍ഡാണ്. അന്ന് വില വര്‍ധിച്ചതിന് പിന്നാലെ കൂലി ചിലവിലും വര്‍ധനയുണ്ടായി. വളത്തിന്റെ വിലയും കൂടി. ഇതോടെ ഉൽപാദന ചിലവ് 1000 രൂപയിലേക്ക് എത്തി. നേരത്തെ ഇത് 800 രൂപയായിരുന്നു.
അതേസമയം, ഏലത്തിന്റെ ശരാശരി വില ലേലത്തില്‍ മനപൂര്‍വം ഇടിക്കുകയാണെന്ന് കര്‍ഷകര്‍ പരാതി പറയുന്നുണ്ട്. ഇക്കാലയളവിൽ എലത്തോട്ടം ഏക്കറിന് പാട്ടത്തുക രണ്ട് ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെയായി വര്‍ധിച്ചു. ഈ തുകക്ക് ഭൂമി പാട്ടത്തിന് എടുത്തവര്‍ ഇപ്പോള്‍ കരാര്‍ റദ്ദാക്കേണ്ട സ്‌ഥിതിയില്‍ എത്തി നില്‍ക്കുകയാണ്.
Read Also: 500 രൂപയുടെ ഓക്‌സി മീറ്ററിന് കോഴിക്കോട് കൊള്ളവില; പ്രതിസന്ധി