വിലക്കുറവ് തിരിച്ചടിയാവുന്നു; സംസ്‌ഥാനത്തെ ഏലം കൃഷി പ്രതിസന്ധിയിൽ

By Staff Reporter, Malabar News
cardamon-kerala
Ajwa Travels

ഇടുക്കി: സംസ്‌ഥാനത്തെ ഏലംകൃഷി മേഖല തകര്‍ച്ചയിലേക്ക്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കിലോക്ക് 800 രൂപയിലേക്ക് താഴ്ന്നതോടെയാണ് മേഖലയില്‍ തകര്‍ച്ച നേരിട്ടത്. ഏലംകൃഷിക്ക് ഉൽപാദന ചിലവ് ഏകദേശം 1000 രൂപയോളം വരും. ഇതോടെ കനത്ത നഷ്‌ടത്തിലാണ് കര്‍ഷകര്‍ കൃഷിയുമായി മുന്നോട്ടുപോകുന്നത്.

പാട്ടത്തിന് ഭൂമി എടുത്ത് കൃഷി ചെയ്യുന്നവര്‍ പാട്ടം ഒഴിയേണ്ട സ്‌ഥിതിയിലെത്തി. ഏലത്തോട്ടം വാങ്ങിയ വിദേശ മലയാളികള്‍ ഉള്‍പ്പടെ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഏലത്തിന് 4000 രൂപ വരെ വില ലഭിച്ചിരുന്നു.

മികച്ച ഗുണ നിലവാരത്തിന് ആഗസ്‌റ്റ് മാസം ലേലത്തില്‍ കിട്ടിയത് 7000 രൂപയാണ്. ഈ തുക റെക്കോര്‍ഡാണ്. അന്ന് വില വര്‍ധിച്ചതിന് പിന്നാലെ കൂലി ചിലവിലും വര്‍ധനയുണ്ടായി. വളത്തിന്റെ വിലയും കൂടി. ഇതോടെ ഉൽപാദന ചിലവ് 1000 രൂപയിലേക്ക് എത്തി. നേരത്തെ ഇത് 800 രൂപയായിരുന്നു.

അതേസമയം, ഏലത്തിന്റെ ശരാശരി വില ലേലത്തില്‍ മനപൂര്‍വം ഇടിക്കുകയാണെന്ന് കര്‍ഷകര്‍ പരാതി പറയുന്നുണ്ട്. ഇക്കാലയളവിൽ എലത്തോട്ടം ഏക്കറിന് പാട്ടത്തുക രണ്ട് ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെയായി വര്‍ധിച്ചു. ഈ തുകക്ക് ഭൂമി പാട്ടത്തിന് എടുത്തവര്‍ ഇപ്പോള്‍ കരാര്‍ റദ്ദാക്കേണ്ട സ്‌ഥിതിയില്‍ എത്തി നില്‍ക്കുകയാണ്.

Read Also: 500 രൂപയുടെ ഓക്‌സി മീറ്ററിന് കോഴിക്കോട് കൊള്ളവില; പ്രതിസന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE