നന്ദിഗ്രാം: പശ്‌ചിമ ബംഗാളിലെ നന്ദിഗ്രാമിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. കഴിഞ്ഞയാഴ്‌ച രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഘർഷം. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിൽസയിലായിരുന്നു. സംഘർഷത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരിയോട് വിശദീകരണം തേടിയിരുന്നു.
ഇന്ന് നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൂച്ച് ബിഹാറിലും അലിപൂർ ദ്വാറിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഹൗറയിലും നേരിയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് 793 കമ്പനി അർധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്.
Read also: ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് പ്രമുഖർ