തിരുവനന്തപുരം: സ്‌മാര്‍ട്ട് കാര്‍ഡിന് തുല്യമായ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള എലഗെന്റ് ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ മോട്ടോര്‍ വാഹനവകുപ്പ് അടുത്ത മാസം പുറത്തിറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാതല പരാതി പരിഹാര അദാലത്ത് ‘വാഹനീയം-2022’ ഉദ്ഘാടനം സി കേശവന്‍ സ്‌മാരക ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൂര്‍ണമായും തടയിടുകയാണ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരുടെ പ്രധാന ദൗത്യം. ജൂണ്‍ പകുതിയോടെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പരാതി പരിഹാര അദാലത്ത് പൂര്‍ത്തിയാക്കും.
ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ ലൈസന്‍സും റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം അദാലത്തുകള്‍ക്ക് വേദിയൊരുക്കാതെ സമയബന്ധിതമായി പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കണമെന്ന് ഉദ്യോഗസ്‌ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
Read Also: വിദ്വേഷ പ്രസംഗം; പിസി ജോർജ് പോലീസ് കസ്‌റ്റഡിയിൽ