ന്യൂഡെൽഹി: കടല്‍ക്കൊല കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഇറ്റലിയില്‍ നിന്ന് പത്ത് കോടി രൂപ നഷ്‌ടപരിഹാരം കൈപ്പറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് കോടതി പരിശോധിച്ചേക്കും. ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ബോട്ടുടമക്കും ലഭിക്കാനുള്ള പത്ത് കോടി രൂപ നഷ്‌ടപരിഹാരം കോടതിയില്‍ കെട്ടിവച്ച ശേഷം മാത്രമേ കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കാവൂ എന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പര്‍ ലഭിച്ചാലുടന്‍ തുക കൈമാറാമെന്ന് ഇറ്റലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Read also: തൃശൂർ പൂരം; അന്തിമ തീരുമാനത്തിന് ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം