കടല്‍ക്കൊല കേസ്; നഷ്‌ടപരിഹാര തുക സുപ്രീം കോടതിയില്‍ കെട്ടിവച്ചു

By Syndicated , Malabar News
supreme-court
Ajwa Travels

ന്യൂഡെൽഹി: കടല്‍ക്കൊല കേസിൽ ഇറ്റലി കൈമാറിയ നഷ്‌ടപരിഹാര തുക കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കെട്ടിവച്ചു. സുപ്രീം കോടതി രജിസ്ട്രിയുടെ ബാങ്ക് അക്കൗണ്ടിലാണ് പത്ത് കോടി രൂപ നിക്ഷേപിച്ചത്. കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ജസ്‌റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് നാളെ പരിഗണിക്കും.

മരിച്ച രണ്ട് മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും, ബോട്ട് ഉടമക്ക് രണ്ട് കോടി രൂപയുമാണ് നഷ്‌ടപരിഹാരം ലഭിക്കുക. നഷ്‌ടപരിഹാര തുക സുപ്രീം കോടതിയില്‍ കെട്ടിവച്ച ശേഷം മാത്രമേ കടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Read also: വാക്‌സിൻ വില മാറ്റിയേക്കും; നിർമാതാക്കളുമായി ചർച്ച നടത്തി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE