ന്യൂഡെൽഹി: കടല്‍ക്കൊല കേസിൽ ഇറ്റലി കൈമാറിയ നഷ്‌ടപരിഹാര തുക കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കെട്ടിവച്ചു. സുപ്രീം കോടതി രജിസ്ട്രിയുടെ ബാങ്ക് അക്കൗണ്ടിലാണ് പത്ത് കോടി രൂപ നിക്ഷേപിച്ചത്. കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ജസ്‌റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് നാളെ പരിഗണിക്കും.
മരിച്ച രണ്ട് മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും, ബോട്ട് ഉടമക്ക് രണ്ട് കോടി രൂപയുമാണ് നഷ്‌ടപരിഹാരം ലഭിക്കുക. നഷ്‌ടപരിഹാര തുക സുപ്രീം കോടതിയില്‍ കെട്ടിവച്ച ശേഷം മാത്രമേ കടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന് കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Read also: വാക്‌സിൻ വില മാറ്റിയേക്കും; നിർമാതാക്കളുമായി ചർച്ച നടത്തി കേന്ദ്രം