ടോക്കിയോ: ജൂൺ മാസം മുതൽ രാജ്യത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ച് ജപ്പാൻ. ജൂൺ 10ആം തീയതി മുതൽ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാനാണ് നിലവിലെ തീരുമാനം. കോവിഡ് വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ 2 വർഷത്തിലേറെയായി രാജ്യത്ത് വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകിയിരുന്നില്ല.
നിലവിൽ പാക്കേജ് യാത്രകൾക്ക് മാത്രമാണ് ജപ്പാൻ അനുമതി നൽകുന്നത്. കൂടാതെ കോവിഡ് കേസുകൾ കുറവുള്ള സ്‌ഥലങ്ങളിൽ നിന്നും മൂന്ന് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം എത്തുന്ന വിനോദസഞ്ചാരികൾക്ക് കോവിഡ് ടെസ്‌റ്റോ ക്വാറന്റെയ്‌നോ ആവശ്യമില്ലെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം തന്നെ ഈ ആഴ്‌ച പരീക്ഷണാടിസ്‌ഥാനത്തിൽ 50 വിനോദസഞ്ചാരികൾ ജപ്പാനിൽ എത്തും. ഓസ്ട്രേലിയ, സിംഗപ്പൂർ, തായ്ലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടൂർ പാക്കേജുകളിൽ ഉൾപ്പെട്ടവരാണ് ഈ 50 പേരും. ഇവർക്ക് പ്രത്യേക വിസയാണ് അനുവദിച്ചിട്ടുള്ളതെന്നും, ഇത് മെയ് 31ന് അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു.
Read also: ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം; ഒരാൾ മലയാളി