തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം വികലവും വൃത്തികെട്ടതുമാണെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. നിയമഭേദഗതി കൊണ്ടുവന്നാല്‍ ലോകായുക്‌തയും നോക്കുകുത്തിയായ കമ്മീഷനിലേക്ക് പിന്തള്ളപ്പെടും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘സര്‍ക്കാരിന് ഒരുപാട് ഉപദേശികളുണ്ട്. അവരില്‍ ആരോ പറഞ്ഞുകൊടുത്താതാണിത്. ഇങ്ങനെ ഭേദഗതി കൊണ്ടുവന്നാല്‍ എന്ത് തോന്നിവാസവും ചെയ്യാമെന്ന്. നിര്‍ബന്ധമായും ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിൻമാറണം’. കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും. വിഷയത്തിൽ നിയമോപദേശം തേടുമെന്നാണ് സൂചന. അതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന കാര്യം ഗവർണർ ആലോചിക്കൂ. അതിനാൽ ഗവർണറുടെ തീരുമാനം വൈകിയേക്കും.
Also Read: ഫ്രാങ്കോയെ കുറ്റമുക്‌തനാക്കിയ വിധി; അപ്പീലിനുളള നടപടികള്‍ ആരംഭിച്ച് പൊലീസ്