കോഴിക്കോട്: പ്രധാനമന്ത്രിക്ക് എതിരെ അപകീർത്തി സൃഷ്‌ടിക്കാനാണ് സംസ്‌ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്‌ട്രീയം കളിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്‌റ്റ്.
‘ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ വൃത്തികെട്ട രാഷ്‌ട്രീയം നിങ്ങള്‍ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങള്‍ ആവര്‍ത്തിച്ചു. പ്രവാസികളെ തിരിച്ച് എത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങള്‍ തുടര്‍ന്നു. ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങള്‍ തുടരുകയാണ്,’ സുരേന്ദ്രന്‍ പറഞ്ഞു.
ഓരോ വിമര്‍ശനങ്ങള്‍ കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. എന്നാൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ അതിരൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ച് പ്രമുഖ മാദ്ധ്യമം ദ ഗാര്‍ഡിയന്‍ രംഗത്ത് വന്നിരുന്നു.
കോവിഡ് വ്യാപനത്തിനിടയിൽ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ മോദിയും ട്രംപും തമ്മില്‍ വ്യത്യാസമില്ലെന്നും ദേശീയ മാഹാത്‌മ്യം പറഞ്ഞു നടന്നതല്ലാതെ ഒരുതരത്തിലുള്ള മുന്‍കരുതലും കോവിഡ് പ്രതിരോധത്തിനായി മോദി സര്‍ക്കാര്‍ എടുത്തില്ലെന്നും ഗാർഡിയൻ എഡിറ്റോറിയൽ പറയുന്നു. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകാനുള്ള പ്രധാന കാരണം നരേന്ദ്രമോദിയുടെ അമിതമായ ആത്‌മവിശ്വാസം ആണെന്നും ഗാർഡിയൻ കുറ്റപ്പെടുത്തുന്നു.
Read also: ‘നിങ്ങളെ പുറത്താക്കുന്ന ദിവസം രാജ്യം വാക്‌സിനേറ്റഡാകും’; മോദി സർക്കാരിനെ വിമർശിച്ച് സിദ്ധാർഥ്