കാടാമ്പുഴ കൂട്ടക്കൊലപാതകം; വിധി നാളെ

By Trainee Reporter, Malabar News
Teacher beheaded order
Representational Image
Ajwa Travels

മലപ്പുറം: കാടാമ്പുഴ കൂട്ടക്കൊലപാതകത്തിന്റെ വിധി നാളെ. മഞ്ചേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് നാളെ ശിക്ഷ വിധിക്കുക. കാടാമ്പുഴ സ്വദേശിയായ യുവതിയേയും മകനേയും കൊന്ന കേസിൽ വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ശരീഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2017 മെയ് 22ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കാടാമ്പുഴ സ്വദേശി ഉമ്മു സൽമയേയും മകൻ ദിൽഷാദിനേയുമാണ് മുഹമ്മദ് ശരീഫ് കൊലപ്പെടുത്തിയത്. പൂർണ ഗർഭിണിയായിരുന്ന സമയത്താണ് സൽമയേയും ഏഴ് വയസായ മകനെയും പ്രതി കൊലപ്പെടുത്തിയത്.

പ്രതിയുമായി യുവതിക്ക് നേരത്തേ അടുപ്പമുണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കോടതിയുടെ നിരീക്ഷണം.

Most Read: ഫേസ്ബുക്ക്, വാട്‍സ്ആപ്പ്, ഇൻസ്‌റ്റഗ്രാം പണിമുടക്ക്; സക്കർബർഗിന് നഷ്‌ടം 52,246 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE