മലപ്പുറം: കാടാമ്പുഴ കൂട്ടക്കൊലപാതകത്തിന്റെ വിധി നാളെ. മഞ്ചേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് നാളെ ശിക്ഷ വിധിക്കുക. കാടാമ്പുഴ സ്വദേശിയായ യുവതിയേയും മകനേയും കൊന്ന കേസിൽ വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ശരീഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2017 മെയ് 22ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കാടാമ്പുഴ സ്വദേശി ഉമ്മു സൽമയേയും മകൻ ദിൽഷാദിനേയുമാണ് മുഹമ്മദ് ശരീഫ് കൊലപ്പെടുത്തിയത്. പൂർണ ഗർഭിണിയായിരുന്ന സമയത്താണ് സൽമയേയും ഏഴ് വയസായ മകനെയും പ്രതി കൊലപ്പെടുത്തിയത്.
പ്രതിയുമായി യുവതിക്ക് നേരത്തേ അടുപ്പമുണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കോടതിയുടെ നിരീക്ഷണം.
Most Read: ഫേസ്ബുക്ക്, വാട്‍സ്ആപ്പ്, ഇൻസ്‌റ്റഗ്രാം പണിമുടക്ക്; സക്കർബർഗിന് നഷ്‌ടം 52,246 കോടി