പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. രാവിലെ 10 മണിക്കാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉൽസവം നടത്താനാണ് സര്‍ക്കാരിന്റെ അനുമതിയുള്ളത്. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്.
പിന്നാലെ മന്തക്കര മഹാഗണപതി ക്ഷേത്രം, ലക്ഷ്‌മി നാരായണ പെരുമാൾ ക്ഷേത്രം, പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറി. സര്‍ക്കാർ നിര്‍ദ്ദേശമുള്ളതിനാൽ നൂറ് പേർ മാത്രമാണ് കൊടിയേറ്റ ചടങ്ങുകളിൽ പങ്കെടുത്തത്.
14,15,16 തീയതികളിലാണ് അഗ്രഹാര വീഥികളിൽ രഥം വലിക്കുക. 200 പേര്‍ക്കാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്. അതേസമയം 200 പേരെക്കൊണ്ട് വലിയ രഥം വലിക്കാനാകില്ല എന്ന് ഉൽസവക്കമ്മിറ്റി അറിയിച്ചിരുന്നു.
ഇതിനാൽ ദേവരഥ സംഗമത്തിന്റെ കാര്യം അനിശ്‌ചിതത്വത്തിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ക്ഷേത്ര ഭാരവാഹികൾ ജില്ലാ കളക്‌ടറുമായി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തും.
Read Also: ചക്രസ്‌തംഭന സമരത്തിൽ പങ്കെടുത്തില്ല; പിന്തുണ പറയാതെ ഒഴിഞ്ഞുമാറി വിഡി സതീശൻ